ചെന്നൈ : നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ വാഹനം തടഞ്ഞു നിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ റെയ്‌ഡ് നടത്തിയ സംഭവത്തിൽ വിവാദം തുടരുന്നു. തുടർച്ചയായി നടത്തുന്ന റെയ്‌ഡിലൂടെയും, കേന്ദ്ര ഏജൻസികളെ കാട്ടിയും തന്നെ ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെ രാത്രിയോടെ തഞ്ചാവൂർ അതിർത്തിയിൽ വച്ചാണ് കമൽ ഹാസന്റെ വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തിയത്.
കൂടാതെ ചെപ്പോക്ക് മണ്ഡലത്തിൽ നിന്നും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉദയനിധി സ്‌റ്റാലിൻ സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. കൂടാതെ അദ്ദേഹത്തിന്റെ കമ്പനിയായ സ്‌നോ ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് നികുതിവെട്ടിപ്പ് നടത്തിയതായും അണ്ണാ ഡിഎംകെ ആരോപിച്ചു.
അതേസമയം തന്നെ അതിനിടെ മൂന്നാം മുന്നണി സഖ്യത്തിലെ സമത്വ മക്കള്‍ കക്ഷി നേതാവും ലാല്‍ഗുഡി മണ്ഡലത്തിലെ സ്‌ഥാനാര്‍ഥിയായ മുരളി കൃഷ്‌ണന്‍ പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നത് മുന്നണിക്ക് തിരിച്ചടിയായി. ബിജെപി സഖ്യത്തെ പരാജയപ്പെടുത്താനാണ് ഡിഎംകെയുടെ ഭാഗമായതെന്ന് മുരളി കൃഷ്‌ണന്‍ വ്യക്‌തമാക്കി.
Read also : മാന്നാർ സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ