മുംബൈ: നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ലെന്ന് നടി കങ്കണ റണൗട്ട്. കോവിഡ് കാലത്ത് അന്താരാഷ്‍ട്ര തലത്തില്‍ ഇന്ത്യയെ വിലകുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇവയെന്നും കങ്കണ പറഞ്ഞു.
“കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ”- കങ്കണ ചോദിച്ചു. കൂടാതെ രാജ്യത്തുള്ള എല്ലാ വിദ്യാർഥികളും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണം എന്നും ഇക്കാര്യത്തിൽ ഇന്ത്യ, ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും നടി പറയുന്നു.
ട്വിറ്റര്‍ വിലക്കിന് ശേഷം ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് കങ്കണ തന്റെ പ്രതികരണങ്ങൾ പുറത്ത് വിടുന്നത്.
Read also: കോവിഡ് വ്യാപനം; പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു