കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളില്‍ മെയ് 16 മുതല്‍ 30 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മെയ് 16 രാവിലെ ആറ് മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌ഥാപനങ്ങളും അടഞ്ഞു കിടക്കും. എന്നാൽ അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ബസ്, മെട്രോ സര്‍വീസുകള്‍ ഉണ്ടാവില്ല. ഓട്ടോ-ടാക്‌സി സര്‍വീസിനും നിയന്ത്രണമുണ്ടാകും. അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ 10 മണി വരെ തുറക്കാം. പെട്രോള്‍ പമ്പുകള്‍ സാധാരണപോലെ തുറക്കും. ബാങ്കുകള്‍ക്ക് 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തിക്കാം.
സംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്‌ട്രീയ, മതപരമായ കൂടിചേരലുകള്‍ അനുവദിക്കില്ല. വിവാഹങ്ങളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
Read also: മഴ തുടരുന്നു; സംസ്‌ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു