കാസർഗോഡ്: കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാത ടെൻഡർ നടപടി പൂർത്തിയായി. 26ന് ടെൻഡർ തുറക്കും. നേരത്തെ പാതയുടെ മെക്കാഡം ടാറിങ് വൈകുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം വിരാമം ഇട്ടാണ് റോഡ് നവീകരണ നടപടി തുടങ്ങുന്നത്.
പൂടംകല്ല് മുതൽ ചിറങ്കടവ് വരെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 59.94 കോടി രൂപ ചിലവിലാണ് നവീകരണം നടത്തുക. 18.75 കിലോമീറ്റർ ദൂരം വരുന്ന റോഡ് 7.5 മീറ്റർ വീതിയിൽ പൂർണമായും മെക്കാഡം ടാർ ചെയ്യും. 13 മീറ്റർ വീതിയിലാണ് വികസനം.
രാജപുരം, മാലക്കല്ല് ടൗണുകൾ നാല് വരിയാക്കിയും വികസിപ്പിക്കും. ഇതിന് പുറമേ ഓവുചാലും ടൗണുകളിൽ ബസ് ബേയും ഉണ്ടാകും. ഒരു വർഷം മുൻപ് തന്നെ റോഡ് വികസനം നടത്തുന്നതിനായി പണം അനുവദിച്ച് ടെൻഡർ നടപടിയിലേക്ക് കടന്നിരുന്നുവെങ്കിലും എസ്‌റ്റിമേറ്റിൽ പിഴവ് കണ്ടത്തിയതിനെ തുടർന്ന് കരാർ റദ്ദാക്കുകയായിരുന്നു.
Read Also: സംസ്‌ഥാനത്തെ 961 എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർ അയോഗ്യരെന്ന് സിഎജി