കാഞ്ഞിരപ്പുഴ കനാൽ ചോർച്ച; കർഷകർ പ്രതിസന്ധിയിൽ

By Staff Reporter, Malabar News
malabarnews-kanjirappuzha
Image Courtesy: Mathrubhumi
Ajwa Travels

തച്ചമ്പാറ: വിവിധ ഇടങ്ങളിലെ കർഷകർക്ക് വെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴയിലെ ഇടതു കനാലിൽ ഉണ്ടായിരുന്ന ചോർച്ച അടക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പാഴായി. നെല്ലിക്കുന്ന്, പൊന്നങ്കോട് ഭാഗത്തെ ചോർച്ചകളാണ് അടക്കാൻ ശ്രമം നടത്തിയത്. ചോർച്ചയുള്ള ഭാഗങ്ങളിൽ ടാർപ്പായ വിരിച്ച് ചാക്കിൽ മണ്ണുനിറച്ചാണ് വെള്ളമൊഴുക്കാൻ പദ്ധതിയിട്ടത്.

വെള്ളം ഒഴുകി തുടങ്ങിയതോടെ ചാക്കുകൾ നീങ്ങാൻ തുടങ്ങി. പത്ത് കിലോമീറ്ററോളം വെള്ളമെത്തിയപ്പോൾ ചോർച്ച കൂടി. ഇതോടെ വെള്ളമൊഴുകുന്നത് നിർത്തിവെച്ചു. നിലവിലെ സാഹചര്യത്തിൽ മുഴുവൻ പണിയും തീരത്തെ വെള്ളമൊഴുക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ഇതും പ്രതീക്ഷിച്ചിരുന്ന നെൽകർഷകർക്ക് മറ്റ് വഴികൾ തേടേണ്ടിവരും. മണ്ണാർക്കാട് താലൂക്കിന് പുറമെ ഒറ്റപ്പാലം താലൂക്കിലെയും ആയിരക്കണക്കിന് ഹെക്‌ടർ നെൽക്കൃഷിയാണ് വെള്ളം കിട്ടാത്തതിനാൽ നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്നത്.

Read Also: ‘വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല’; എംഎം ഹസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE