തച്ചമ്പാറ: വിവിധ ഇടങ്ങളിലെ കർഷകർക്ക് വെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴയിലെ ഇടതു കനാലിൽ ഉണ്ടായിരുന്ന ചോർച്ച അടക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പാഴായി. നെല്ലിക്കുന്ന്, പൊന്നങ്കോട് ഭാഗത്തെ ചോർച്ചകളാണ് അടക്കാൻ ശ്രമം നടത്തിയത്. ചോർച്ചയുള്ള ഭാഗങ്ങളിൽ ടാർപ്പായ വിരിച്ച് ചാക്കിൽ മണ്ണുനിറച്ചാണ് വെള്ളമൊഴുക്കാൻ പദ്ധതിയിട്ടത്.
വെള്ളം ഒഴുകി തുടങ്ങിയതോടെ ചാക്കുകൾ നീങ്ങാൻ തുടങ്ങി. പത്ത് കിലോമീറ്ററോളം വെള്ളമെത്തിയപ്പോൾ ചോർച്ച കൂടി. ഇതോടെ വെള്ളമൊഴുകുന്നത് നിർത്തിവെച്ചു. നിലവിലെ സാഹചര്യത്തിൽ മുഴുവൻ പണിയും തീരത്തെ വെള്ളമൊഴുക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ഇതും പ്രതീക്ഷിച്ചിരുന്ന നെൽകർഷകർക്ക് മറ്റ് വഴികൾ തേടേണ്ടിവരും. മണ്ണാർക്കാട് താലൂക്കിന് പുറമെ ഒറ്റപ്പാലം താലൂക്കിലെയും ആയിരക്കണക്കിന് ഹെക്‌ടർ നെൽക്കൃഷിയാണ് വെള്ളം കിട്ടാത്തതിനാൽ നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്നത്.
Read Also: ‘വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല’; എംഎം ഹസൻ