കണ്ണൂർ ട്രെയിൻ തീപിടിത്തം; പരിശോധന നടത്തി എൻഐഎ സംഘം

അതേസമയം, കേസ് ഉടൻ എൻഐഎ ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ പ്രതി ഉത്തർപ്രദേശ് സ്വദേശിയാണെന്ന് പോലീസ് വ്യക്‌തമാക്കി. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നാണ് സൂചന.

By Trainee Reporter, Malabar News
kannur train attack
Ajwa Travels

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ പരിശോധന നടത്തി എൻഐഎ സംഘം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്‌ഥരാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തി തീപിടിച്ച ട്രെയിൻ പരിശോധിച്ചത്. അന്വേഷണ റിപ്പോർട് ഇന്ന് കൈമാറും. അതേസമയം, കേസ് ഉടൻ എൻഐഎ ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന.

കോഴിക്കോട് എലത്തൂർ തീവെപ്പിന് പിന്നാലെ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് ട്രെയിനിന് രണ്ടാമതും തീപിടിത്തം ഉണ്ടായതിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എക്‌സിക്യൂട്ടിവ് ട്രെയിൻ മാത്രം ലക്ഷ്യം വെച്ചു നീങ്ങുന്നതിന്റെ കാരണം, പിന്നിൽ ഗൂഢാലോചന ഉണ്ടോ, ഇരു സംഭവങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ സംശയങ്ങളാണ് നിലനിൽക്കുന്നത്.

അതേസമയം, ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ പ്രതി ഉത്തർപ്രദേശ് സ്വദേശിയാണെന്ന് പോലീസ് വ്യക്‌തമാക്കി. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ, ട്രെയിനിന് മുന്നിൽ ചവർ കൂട്ടിയിട്ടു കത്തിച്ച കേസിൽ ഇയാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ ഷർട്ട് ധരിക്കാതെ പ്രതി കണ്ണൂർ റെയിൽവേ സ്‌റ്റേഷന്റെ ഭാഗത്ത് ഉണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്‌ഥരാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നാണ് സൂചന.

Most Read: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു; അച്ചടക്ക നടപടി അല്ലെന്ന് വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE