ബെംഗളൂരു: കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് ആണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 5,21,73,579 വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. സംസ്‌ഥാനത്തു ആകെ 58,282 പോളിങ് സ്‌റ്റേഷനുകൾ ആണ് സജ്‌ജീകരിച്ചിരിക്കുന്നത്.
ഒന്നര മാസത്തോളം നീണ്ട പ്രചാരണ പരിപാടികൾക്ക് ഒടുവിലാണ് കർണാടക ഇന്ന് വിധിയെഴുതുന്നത്. 80 വയസിന് മുകളിൽ പ്രായം ഉള്ളവർരിൽ 90 ശതമാനവും ഇതിനോടകം വീടുകളിൽ വോട്ട് രേഖപ്പെടുത്തി. ബിജെപി 224 പേരെയും കോൺഗ്രസ് 223 ജെഡിഎസ് 209 പേരെയുമാണ് മൽസരിപ്പിക്കുന്നത്. കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്ക് നൽകി. 2.59 കോടി സ്‌ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടർമാരുമാണുള്ളത്. 9.17 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉൾപ്പടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്‌ഥാനം കൈയിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമം നടത്തി. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഗാർഖയെയും രാഹുൽ ഗാന്ധിയെയും പ്രചാരണത്തിന് എത്തിച്ചു. നിശബ്‌ദ പ്രചാരണമായ ഇന്നലെ നേതാക്കൾ വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തി.
Most Read: പാരമ്പര്യ രീതികളെ തിരുത്തി കുറിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന; സുപ്രീം കോടതി