കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിക്ക് നേട്ടം

By Trainee Reporter, Malabar News
BJP_Malabar news
Ajwa Travels

ബംഗളൂര്: കർണാടകയിൽ രണ്ടുഘട്ടങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. രാഷ്‌ട്രീയപാർട്ടികളുടെ അടിസ്‌ഥാനത്തിലോ അവയുടെ ചിഹ്‌നങ്ങൾ ഉപയോഗിച്ചോ അല്ല തിരഞ്ഞെടുപ്പ് നടന്നതെങ്കിലും ബിജെപി പിന്തുണച്ച സ്‌ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയം നേടിയതെന്നാണ് വിലയിരുത്തൽ.

20,428 സീറ്റുകളിൽ ബിജെപി പിന്തുണച്ച സ്‌ഥാനാർഥികളും 19,253 സീറ്റുകളിൽ കോൺഗ്രസ് പിന്തുണച്ച സ്‌ഥാനാർഥികളും വിജയം നേടി. 12,731 സീറ്റുകളിൽ ജെഡിഎസ് പിന്തുണക്കുന്ന സ്‌ഥാനാർഥികൾ ജയിച്ചു. സംസ്‌ഥാനത്തെ 5,728 ഗ്രാമ പഞ്ചായത്തുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ മൊത്തം 82,616 സീറ്റുകളിലേക്കായിരുന്നു മൽസരം. 8,704 സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിൽ നിന്നും വ്യത്യസ്‍തമായി കർണാടകയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയ പാർട്ടികൾ തമ്മിലുള്ള മൽസരമല്ല. എങ്കിലും സ്‌ഥാനാർഥികൾക്ക് പിന്തുണ നൽകി പ്രമുഖ പാർട്ടികളെല്ലാം മൽസര രംഗത്തുണ്ടായിരുന്നു. വരാനിരിക്കുന്ന താലൂക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് മുതൽകൂട്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ.

ഡിസംബർ 22, 27 തീയതികളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്‌ച രാവിലെ 8 മണിക്കാണ് ആരംഭിച്ചത്. 226 കേന്ദ്രങ്ങളിലായായിരുന്നു വോട്ടെണ്ണൽ ക്രമീകരിച്ചിരുന്നത്. കോവിഡ് ആശങ്കകൾ നിലനിന്നിട്ടും  ആവേശകരമായ വോട്ടെടുപ്പാണ് നടന്നത്. ആദ്യഘട്ടത്തിൽ 82 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 80.71 ശതമാനം പേരും വോട്ടുകൾ രേഖപ്പെടുത്തി. ബിദർ ജില്ലയിൽ ഒഴികെ ബാക്കിയിടത്തെല്ലാം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.

Read also: അന്യസംസ്‌ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE