ബെലഗാവി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്ത് കര്‍ണാടക മന്ത്രി. മാസ്‌ക് ധരിക്കുന്നത് ഓരോ വ്യക്‌തിയുടെയും ഉത്തരവാദിത്വം ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പറഞ്ഞുകൊണ്ടായിരുന്നു ഭക്ഷ്യ, പൊതുവിതരണ, വനം വകുപ്പ് മന്ത്രി ഉമേഷ് കട്ടിയുടെ ന്യായീകരണം.
“യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തില്ല എന്നും മാസ്‌ക് ധരിക്കുന്നത് വ്യക്‌തികളുടെ ഉത്തരവാദിത്വം ആണെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. അതിനാൽ മാസ്‌ക് ധരിക്കാൻ തോന്നുന്നവർക്ക് അവ ധരിക്കാം. എനിക്ക് മാസ്‌ക് ധരിക്കാന്‍ താല്‍പര്യമില്ല, അതിനാല്‍ ധരിക്കുന്നില്ല. അത് എന്റെ വ്യക്‌തിപരമായ തീരുമാനമാണ്”-കര്‍ണാടക മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്ന സംസ്‌ഥാനങ്ങളിൽ ഒന്നാണ് കര്‍ണാടക. 41,457 പേര്‍ക്കാണ് കഴിഞ്ഞദിവസം സംസ്‌ഥാനത്ത് രോഗം സ്‌ഥിരീകരിച്ചത്.
Read also: മുസ്‌ലിം രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കണം; ആഹ്വാനം ചെയ്‌ത് അഫ്‌ഗാൻ പ്രധാനമന്ത്രി