തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ ഭരണ സമിതിക്കെതിരെ രംഗത്തെത്തി. ബാങ്ക് ഭരണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. ബിജു കരിം, ജില്‍സ്, റെജി അനില്‍ എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തങ്ങൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അവയെല്ലാം സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിര്‍ദേശപ്രകാരമാണ്. എന്നാലിപ്പോൾ തങ്ങളെ ബലിയാടാക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിഭാഗം വാദിച്ചു. മൂന്നുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി നാളെയാണ് വിധി പറയുക. അതേസമയം ബിജോയ്, സുനില്‍കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താത്തതിനെതിരെ ബിജെപി രംഗത്തെത്തി. കൂടാതെ കോടികള്‍ തട്ടിപ്പ് നടന്ന ബാങ്കിന്റെ ഭരണ സമിതിക്കെതിരെ കേസ് എടുക്കാത്തത് പാര്‍ട്ടി ഇടപെടല്‍ മൂലമാണെന്ന ആരോപണവും ബിജെപി ഉയർത്തുന്നുണ്ട്. പ്രതികള്‍ക്കെതിരെ വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്‌ക്കല്‍ തുടങ്ങി ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ഇത് സിപിഐഎം നേതാക്കളെ രക്ഷിക്കാൻ വേണ്ടിയാണെന്നാണ് ബിജെപിയുടെ ആരോപണം.
Read also: സംസ്‌ഥാനത്തും വിദ്യാലയങ്ങൾ തുറക്കാൻ ആലോചന; തീരുമാനം തിരക്കിട്ട് നടപ്പാക്കില്ല