തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് ബാങ്കിലെത്തിച്ചത്. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഭരണ സമിതിയുടെ അറിവോ പ്രസിഡണ്ടിന്റെ ഒപ്പോ ഇല്ലാതെ പലര്‍ക്കും ബാങ്കില്‍ അംഗത്വം നല്‍കിയെന്ന് ഇഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
അതേസമയം ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് സിപിഐഎം പ്രാദേശിക നേതാക്കൾ ഇന്നലെ രാജി വെച്ചിരുന്നു. മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, കെഐ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇവർ രാജിവച്ചത്.
Read also: കടൽക്കൊല കേസ്; നഷ്‌ടപരിഹാര തുക വിതരണം തടഞ്ഞ് സുപ്രീം കോടതി