കെഎഎസ് സ്ട്രീം മൂന്നിലേക്ക് ഗസറ്റഡ് അധ്യാപകർക്ക് 15 വരെ അപേക്ഷിക്കാം

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് അധ്യാപകരിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ പിഎസ്‌സി തീരുമാനം. ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്‌ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

അപേക്ഷകന്റെ വയസ്, യോഗ്യത എന്നിവ 2019 നവംബർ ഒന്നിൽ പുറത്തിറക്കിയ ആദ്യ വിജ്‌ഞാപനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും. പുതുതായി അപേക്ഷിക്കുന്ന അധ്യാപകർക്ക് മാത്രമായി ഡിസംബർ 29ന് പ്രാഥമിക പരീക്ഷ നടത്തും.

നേരത്തെ സ്ട്രീം രണ്ടിലേക്ക് പ്രാഥമിക പരീക്ഷ എഴുതിയ ഗസറ്റഡ് അധ്യാപകർ ഈ പരീക്ഷ എഴുതേണ്ടതില്ല. ഇവരെ സ്ട്രീം രണ്ടിൽ നിന്നും മൂന്നിലേക്ക് മാറ്റും. 29ലെ പ്രാഥമിക പരീക്ഷകളിലെ വിജയികളെ കൂടി ഉൾപ്പെടുത്തി ജനുവരി 15, 16 തീയതികളിൽ മൂന്നാം സ്ട്രീമിലേക്ക് മുഖ്യപരീക്ഷ നടത്താനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്.

മൂന്നാം സ്ട്രീമിലേക്ക് ഗസറ്റഡ് റാങ്കിലുള്ള പ്ളസ് ടു അധ്യാപകരെ പരിഗണിക്കേണ്ടെന്നായിരുന്നു ആദ്യം സർക്കാർ നിലപാട്. ഇവർക്ക് ഭരണപരിചയം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. പകരം ജൂനിയർ അധ്യാപകരെ സ്ട്രീം രണ്ടിലും ഉൾപ്പെടുത്തി. സർക്കാരിന്റെ തീരുമാനത്തിനെതിരെ അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചെങ്കിലും ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സുപ്രീംകോടതിയും അംഗീകരിച്ചതോടെയാണ് സ്ട്രീം മൂന്നിലേക്ക് വീണ്ടും പരീക്ഷ നടത്തുന്നത്.

Read also: സിഎം രവീന്ദ്രന് പത്തിലധികം സ്‌ഥാപനങ്ങളിൽ ഓഹരിയെന്ന് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE