കാസർഗോഡ് മഴയിൽ 13 വീടുകൾ തകർന്നു; 74.1 ഹെക്‌ടർ കൃഷി നശിച്ചു

By Trainee Reporter, Malabar News
heavy rain in kerala
Representational Image
Ajwa Travels

കാസർഗോഡ്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കാസർഗോഡ് ജില്ലയിൽ വ്യാപകമായി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ഹൊസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ആറും മഞ്ചേശ്വരത്ത് ഒരു വീടും ഉൾപ്പടെ 13 വീടുകൾ ഭാഗികമായി തകർന്നു. കൃഷിക്കും വ്യാപകമായി നാശം സംഭവിച്ചു. 499 കർഷകരുടെ 74.1 ഹെക്‌ടർ കൃഷിയാണ് മഴയിൽ നശിച്ചത്. 1.16 കോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നുണ്ട്.

ക്ളായിക്കോട്, മടിക്കൈ (2), തിമിരി, നീലേശ്വരം, കാഞ്ഞങ്ങാട് വില്ലേജുകളിലും ഭീമനടി, ചിറ്റാരിക്കാൽ, മാലോത്ത് (2), പാലാവയൽ, തായന്നൂർ വില്ലേജുകളിലും മഞ്ചേശ്വരം കൊടലമൊഗർ വില്ലേജിലുമാണ് വീട് തകർന്നത്. രണ്ട് വീടുകൾ ഒഴികെ നാല് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്. മാലോട് വില്ലേജിലെ കമ്മാടിയിൽ ഇടിമിന്നലിലാണ് ഒരു വീടിന് നാശമുണ്ടായത്.

അതേസമയം, ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഷിറിയ, പയസ്വിനി, ചന്ദ്രഗിരി പുഴകളിലെ ജലനിരപ്പാണ് താഴ്ന്ന് തുടങ്ങിയത്. ഷിറിയയിൽ 91.94 മീറ്ററും പയസ്വിനിയിൽ 15.2 മീറ്ററും, ചന്ദ്രഗിരിയിൽ 33.48 മീറ്ററുമാണ് ഇപ്പോഴത്തെ ജലനിരപ്പ്.

Most Read: രാജ്യത്ത് മഴ രൂക്ഷം; ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ 3 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE