കാസർഗോഡ്: നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും. പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ഉച്ചയോടെയാണ് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിക്കുക. ശനിയാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്-അരമന ആശുപത്രിക്ക് സമീപമാണ് റഫീഖിന്റെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്.
ആശുപത്രിയിലെത്തിയ ഒരു സ്‌ത്രീയെ ഇയാള്‍ ശല്യം ചെയ്‌തതായും സ്‌ത്രീ മറ്റുള്ളവരോട് പരാതിപ്പെട്ടതോടെ ആളുകള്‍ തടിച്ചുകൂടുകയും ഇവരുമായി റഫീഖ് വാക്ക് തര്‍ക്കത്തിൽ ഏര്‍പ്പെട്ടിരുന്നതായും പറയപ്പെടുന്നു. രക്ഷപെടാനായി ഓടിയ റഫീഖിനെ നാട്ടുകാർ ചേർന്ന് ആശുപത്രി പരിസരത്തേക്ക് ബലം പ്രയോഗിച്ച് എത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാൽ, മരണകാരണം മർദ്ദനമേറ്റത് തന്നെയാണോ എന്നത് പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്‌തമാകൂ എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: കാസർഗോഡ് ആൾകൂട്ടമർദ്ദനം; മുഹമ്മദ് റഫീഖിന്റെ മരണത്തിൽ വ്യക്‌തതയായില്ല