തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡുകളുടെ പണിയും തുടങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
വെഞ്ഞാറമൂട് മേൽപ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്‌ഥർ തടസം നിൽക്കുകയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. കിഫ്ബിയിൽ കൺസൾട്ടൻസി ഒഴിവാക്കി മികച്ച ഉദ്യോഗസ്‌ഥരെ ഉപയോഗിക്കണം. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിന് പുറത്തു നിന്ന് കൺസൾട്ടന്റുമാരെ കൊണ്ടുവരണം- ഗണേഷ് കുമാർ ചോദിച്ചു.
അതേസമയം പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങൾ കിഫ്ബി മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതൽ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പും കിഫ്ബിയും സർക്കാരിന്റെ അഭിമാന സംരംഭങ്ങളാണ്. എംഎൽഎമാർ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ലെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
Also Read: കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍