രോഗമുക്‌തി 5215, രോഗബാധ 3459, സമ്പർക്കം 3136, പോസിറ്റിവിറ്റി 10.3

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 48,118 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 33,579 പരിശോധന ആണ്. ഇതിൽ രോഗബാധ 3459 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5215 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 17 പേർക്കാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 41
കണ്ണൂർ: 157
വയനാട്: 84
കോഴിക്കോട്: 432
മലപ്പുറം: 516
പാലക്കാട്: 145
തൃശ്ശൂർ: 263
എറണാകുളം: 424
ആലപ്പുഴ: 256

കോട്ടയം: 302
ഇടുക്കി:
114
പത്തനംതിട്ട: 184
കൊല്ലം: 253
തിരുവനന്തപുരം: 288

സമ്പര്‍ക്ക രോഗികള്‍ 3136 ഇന്നുണ്ട്. ഉറവിടം അറിയാത്ത 247 രോഗബാധിതരും, 69,207 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 29 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 90.66 ശതമാനമാണ്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.3 ആണ്. ഇന്നത്തെ 3459 രോഗബാധിതരില്‍ 47 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. 24 മണിക്കൂറിനിടെ യുകെയിൽ നിന്നും വന്ന 00 ആൾക്കാണ് കോവിഡ് 19 സ്‌ഥിരീകരിച്ചത്. അടുത്തിടെ യുകെയിൽ നിന്നും വന്ന 77 പേർക്കാണ് ഇത് വരെ കോവിഡ് 19 സ്‌ഥിരീകരിച്ചത്‌. ഇതിൽ ആകെ 10 പേരുടെ ഫലത്തിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ആണുള്ളത്.

സമ്പര്‍ക്കത്തിലൂടെ 3136 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 32, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, കോഴിക്കോട് 412, മലപ്പുറം 504, വയനാട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 255 പേര്‍ക്കും, എറണാകുളം 410, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, ഇടുക്കി 109 കോട്ടയം 279, കൊല്ലം ജില്ലയില്‍ നിന്നുള്ള 247 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 158, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5215, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 255, കൊല്ലം 332, പത്തനംതിട്ട 266, ആലപ്പുഴ 493, കോട്ടയം 681, ഇടുക്കി 193, എറണാകുളം 908, തൃശൂര്‍ 523, പാലക്കാട് 273, മലപ്പുറം 517, കോഴിക്കോട് 390, വയനാട് 126, കണ്ണൂര്‍ 181, കാസര്‍ഗോഡ് 77. ഇനി ചികിൽസയിലുള്ളത് 69,207. ഇതുവരെ ആകെ 8,59,421 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: രാജ്യത്തെ തൂക്കി വിൽക്കാൻ കേന്ദ്രം; പ്രതിസന്ധിയിലും കബളിപ്പിക്കൽ ; ബജറ്റിനെതിരെ പ്രതിപക്ഷം

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 3760 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 17 ആണ്. ആരോഗ്യരംഗത്തുള്ള 29 പേരിൽ; കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം എന്നിങ്ങനെയാണ് രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,59,492 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

Farmers Protest: കർഷക ക്ഷേമം ലക്ഷ്യം; കാർഷിക മേഖലക്കായി പ്രഖ്യാപനങ്ങൾ

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 03 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 376 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പറേഷന്‍ (സബ് വാര്‍ഡ് 13), ആഴൂര്‍ (സബ് വാര്‍ഡ് 11), തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണത്.

1205 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,18,909 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,07,791. പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 11,118 പേര്‍ ആശുപത്രികളിലുമാണ്.

Kerala News: കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങളുമായി വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE