കൊച്ചി: സുരക്ഷിതമായ റോഡുകള്‍ പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും റോഡപകടങ്ങള്‍ കുറക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളും റോഡ് സുരക്ഷ അതോറിറ്റിയും നടപടി എടുക്കണമെന്നും ഹൈക്കോടതി. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഇതിനായി സര്‍ക്കാര്‍ പിരിച്ചെടുത്ത ഫണ്ട് അതോറിറ്റിക്ക് കൈമാറണം എന്നുമാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ കോടങ്കണ്ടത്ത് ഉള്‍പ്പെടെ നല്‍കിയ പൊതുതാല്‍പര്യ ഹരജികളിലാണ് ചീഫ് ജസ്‌റ്റിസ് എസ് മണികുമാര്‍, ജസ്‌റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
റോഡില്‍ അപകടകരമായി സ്‌ഥാപിച്ച തൂണുകളും റോഡരികിലെ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം നീക്കുക, സമീപത്തെ ഭൂമിയില്‍നിന്ന് റോഡുകളിലേക്ക് തള്ളിനില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റുക, വിട്ടുനല്‍കാത്ത ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നടപടികള്‍ സ്വീകരിക്കുക, റോഡുകള്‍ ഇടയ്‌ക്കിടെ വെട്ടിപ്പൊളിക്കുന്നത് തടയാന്‍ പണികള്‍ ഒരുമിച്ചു ചെയ്യുക തുടങ്ങിയവയാണ് റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളായി മുന്നോട്ട് വച്ചിരിക്കുന്നത്.
Read also: തിരഞ്ഞെടുപ്പ് പോസ്‌റ്ററുകൾ ആക്രിക്കടയിൽ; കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി