എറണാകുളം : തനിക്കെതിരെയുള്ള രാജ്യദ്രോഹകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹകേസ് എടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണെന്നും, തന്റെ പ്രസ്‌താവന മൂലം യാതൊരു വിധത്തിലുള്ള കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും ഐഷ സുൽത്താന കോടതിയിൽ വ്യക്‌തമാക്കി.
എന്നാൽ കേസ് റദ്ദാക്കുന്നതിനെതിരെ ശക്‌തമായ വാദങ്ങളുമായി ലക്ഷദ്വീപ് പോലീസും കോടതിയെ സമീപിച്ചിരുന്നു. ഐഷക്കെതിരെയുള്ള രാജ്യദ്രോഹകുറ്റം അടക്കമുള്ള കേസുകൾ നിലനിൽക്കുമെന്നും, അതിനാൽ ഹരജി റദ്ദാക്കണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.
രാജ്യദ്രോഹകേസ് ചുമത്തിയതിന് പിന്നാലെ ദുരൂഹമായ സാഹചര്യത്തിൽ ഐഷ സുൽത്താന ചില വാട്‍സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്‌തതായും പോലീസ് കോടതിയിൽ വ്യക്‌തമാക്കി. ഇത് സംബന്ധിച്ച അന്വേഷണം നിലവിൽ നടന്നു വരികയാണ്. കൂടാതെ ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും, പോലീസ് ആവശ്യപ്പെട്ട രേഖകൾ ഇതുവരെ കൈമാറിയിട്ടില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
Read also : ആലൂർക്കുന്നിൽ കാട്ടാന ശല്യത്തിൽ വ്യാപക കൃഷിനാശം, പ്രതിഷേധം ഇന്ന്