തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഡിസംബർ 21ന് നടക്കും. അന്ന് സത്യപ്രതിജ്‌ഞ/ ദൃഢസത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏൽക്കണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11നും നടക്കും. ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് തന്നെ ഉച്ചക്ക് ശേഷം നടക്കും.
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് വരണാധികാരികളും കോർപറേഷനുകളിലേക്ക് ജില്ലാ കലക്‌ടർര്‍മാരും മുനിസിപ്പാലിറ്റികളില്‍ കമ്മീഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതാത് സ്‌ഥാപനങ്ങളിലെ വരണാധികാരികളാണ് ആദ്യ അംഗത്തെ സത്യപ്രതിജ്‌ഞ/ദൃഢപ്രതിജ്‌ഞ ചെയ്യിക്കേണ്ടത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികൾക്കാണ് ഈ ചുമതല. കോര്‍പ്പറേഷനുകളില്‍ ജില്ലാ കലക്‌ടർമാരും സത്യപ്രതിജ്‌ഞ ചെയ്യിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം/ കൗണ്‍സിലര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്‌ഞ/ദൃഢസത്യപ്രതിജ്‌ഞ എടുക്കണം.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്‌ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ഗ്രാമ പഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്‌ഞ നടപടികൾ ആരംഭിക്കുക. ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടം അതാത് ജില്ലാ കലക്‌ടര്‍മാര്‍ക്കായിരിക്കും.
Also Read: ഇഡി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ ആംനെസ്‌റ്റിക്ക് അനുമതി