തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ഉൽപാദിപ്പിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിൻ നിര്‍മിക്കാനാകുമോ എന്നാലോചിക്കുമെന്നും ഇതിനായി വാക്‌സിന്‍ ഉൽപാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് ചികിൽസക്കായി മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്‍ത്രജ്‌ഞര്‍ ഒരു മരുന്ന് നിര്‍മിച്ചിട്ടുണ്ട്. വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നായ ഇതിന് ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്; മുഖ്യമന്ത്രി അറിയിച്ചു.
അതീവ ഗുരുതരാവസ്‌ഥയിൽ അല്ലാത്ത രോഗികളുടെ ഓക്‌സിജന്‍ ആശ്രയത്വം കുറക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്നിന്റെ 50,000 ഡോസിനായി ഓഡര്‍ നല്‍കിയിട്ടുണ്ടെന്നും ജൂണില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോവിഡിന് മുന്‍പുള്ള നിരക്കിനേക്കാളും ഇപ്പോൾ ബ്ളാക്ക് ഫംഗസ് വര്‍ധിക്കുന്നതായാണ് കാണുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ബ്ളാക്ക് ഫംഗസ് രോഗത്തിന് മരുന്നും ചികിൽസയും ഇവിടെ ഉറപ്പാക്കുമെന്നും പറഞ്ഞു. ഇത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: സർക്കാരിലേക്ക് തെറ്റായ വഴികളൊന്നുമില്ല, ഉണ്ടെന്ന് പറയുന്നവരെ ജനങ്ങൾ ശ്രദ്ധിക്കണം; പി രാജീവ്