മഹാപഞ്ചായത്ത്; പത്ത് ലക്ഷത്തിലധികം കർഷകർ എത്തിയെന്ന് കിസാൻ മോർച്ച

By Syndicated , Malabar News
rakesh_tikait
Ajwa Travels

ലഖ്‌നൗ: മുസഫർനഗറിലെ കർഷക സമ്മേളനത്തിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുത്തെന്ന് സംയുക്‌ത കിസാൻ മോർച്ച. ലക്ഷകണക്കിന് കർഷകരെ അണിനിരത്തിയതിലൂടെ കൃത്യമായ സന്ദേശം നൽകുകയാണ് കർഷക സംഘടനകൾ. ജാതി രാഷ്‌ട്രീയത്തെ കർഷക ഐക്യത്തിലൂടെ മറികടക്കാൻ കഴിയുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് കിസാൻ മോർച്ച പ്രഖ്യാപിച്ചു കഴിഞ്ഞു.

മുസഫർനഗർ സമ്മേളനം രാജ്യത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തിൽ വഴിത്തിരിവാകുമെന്ന വിലയിരുത്തലിലാണ് കർഷക നേതാക്കൾ. സമ്മേളന വേദിയിൽ വച്ച് മിഷൻ യുപിയും, ഉത്തരാഖണ്ഡും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കൂടുതൽ സമരപരിപാടികൾ വരും നാളുകളിൽ പ്രഖ്യാപിക്കും. കർഷക സമരം രാഷ്‌ട്രീയ മാനം കൈവരിക്കുന്നതിനെ വിവിധ രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

അതേസമയം സംയുക്‌ത കിസാൻ മോർച്ചയ്‌ക്ക് രാഷ്‌ട്രീയത്തിൽ താൽപര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതമെന്ന് കേന്ദ്രമന്ത്രിയും, മുസഫർനഗർ എംപിയുമായ സഞ്‌ജീവ് ബല്യാൻ പറഞ്ഞു.

Read also: കള്ളപ്പണ കേസ്; അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE