കൊച്ചി: കിഴക്കമ്പലം അക്രമണത്തില്‍ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ 11 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പോലീസ്.
കിറ്റക്‌സ് ജീവനക്കാര്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ സ്‌ഥാപനത്തിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. അക്രമണത്തിന് പിന്നാലെ കൂടുതല്‍ പേരുടെ പങ്ക് വ്യക്‌തമാക്കുന്ന മോബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവരുടെ കൂടി അറസ്‌റ്റ് വൈകാതെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിലവില്‍ സംഭവുമായി ബന്ധപ്പെട്ട് വധശ്രമം, പോലീസ് വാഹനം തകര്‍ക്കൽ എന്നിങ്ങനെ രണ്ടു കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഉഗ്യോഗസ്‌ഥരെ സംഘം ചേര്‍ന്ന് അക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, കൈയ്യേറ്റം തുടങ്ങിയ ഗരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം സംഭവത്തിൽ കിറ്റക്‌സ് കമ്പനിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡിവൈഎഫ്ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി. കിറ്റക്‌സ് എംഡി സാബു ജേക്കബ് ഇന്ന് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
അക്രമണത്തില്‍ പരിക്കേറ്റ സിഐ ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്‌ഥര്‍ നിലവില്‍ ചികിൽസയിൽ തുടരുകയാണ്.
Most Read: കോവിഡ്; ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി