കൊച്ചി: കണ്ണൂർ സ്വദേശിനിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്‌ത കേസിലെ മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്ന് പേർ പിടിയിൽ. മാര്‍ട്ടിന്‍ ജോസഫിന് വേണ്ടി തൃശൂരിൽ ഒളിത്താവളം ഒരുക്കി നൽകിയവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മാര്‍ട്ടിന്‍ ജോസഫ് ഉടന്‍ പിടിയിലാവുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് കണ്ണൂർ സ്വദേശിനി കൊച്ചിയിലെ ഫ്ളാറ്റിൽ അതിക്രൂര പീഡനത്തിനും മർദ്ദനത്തിനും ഇരയായത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
ഏകദേശം 15 ദിവസത്തോളം യുവതിയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയതായും പരാതിയിലുണ്ട്. ഇതിനിടെ നഗ്‌നവീഡിയോയും ചിത്രീകരിച്ചെന്ന് യുവതി പറയുന്നു. ഫെബ്രുവരി അവസാനത്തോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാര്‍ട്ടിന്‍ ജോസഫിന് എതിരെ കേസെടുത്തത്.
Most Read: കുട്ടികളിലെ കോവിഡ് ചികില്‍സ; മാര്‍ഗരേഖ പുറത്തിറക്കി