കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നിർണായകമായ സാക്ഷിമൊഴികൾ പോലീസ് ശേഖരിച്ചു. കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഒളിവില്‍ താമസിച്ച കാക്കനാട്ടെ ഫ്ളാറ്റിലെ സമീപവാസികളുടെയും കെയര്‍ ടേക്കര്‍, സെക്യൂരിറ്റി എന്നിവരുടെയും മൊഴിയാണ് പോലീസ് ശേഖരിച്ചത്. മാര്‍ട്ടിനെക്കുറിച്ചും ഫ്ളാറ്റിന്റെ ഉടമയായ സുഹൃത്തിനെക്കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു.
ഇന്നും കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. മാര്‍ട്ടിനെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്‌ച അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലും മാർട്ടിൻ ഒളിവില്‍ താമസിച്ച കാക്കനാടുള്ള ഫ്ളാറ്റിലും എത്തിച്ചു തെളിവെടുക്കും. അതേസമയം, മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് റിമാന്‍ഡിലായ മൂന്നുപേരെ തല്‍ക്കാലം കസ്‌റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് പോലീസ്.
ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ച് രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും അറസ്‌റ്റിലേക്ക് എത്തിയതും.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏകദേശം 15 ദിവസത്തോളം യുവതി ക്രൂര പീഡനത്തിന് ഇരയായി.
ഫെബ്രുവരി അവസാനത്തോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാര്‍ട്ടിന്‍ ജോസഫിന് എതിരെ കേസെടുത്തിരിക്കുന്നത്.
Most Read: ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’; മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി