ഡെൽഹി: മഹാമാരി നേരിടുന്നതില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും ‘ഒറ്റ ഭൂമി ഒരു ആരോഗ്യം’ എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം നേരിടാന്‍ സഹായിച്ച രാജ്യങ്ങളോട് മോദി നന്ദിയും അറിയിച്ചു.
വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ തുറന്ന വിതരണ ശൃംഖലയില്‍ ലഭ്യമായാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ ഉല്‍പാദനം വര്‍ധിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തിന് പിന്തുണയും ലഭിച്ചു. കോവിഡ് പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ച് പോരാടി.
ജനുവരി-മെയ് മാസക്കാലയളവില്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകളാണ് മരിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കം നല്‍കി ഇന്ത്യയെ കോവിഡ് പോരാട്ടത്തില്‍ സഹായിച്ചുവെന്നും മോദി പറഞ്ഞു.
ഇംഗ്ളണ്ടിലെ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ വെർച്വൽ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദി പങ്കെടുത്തത്. ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അതിഥി രാജ്യമായാണ് ഇന്ത്യയ്‌ക്ക് ക്ഷണം ലഭിച്ചത്.
Also Read: എറിക്‌സണ്‍ അപകടനില തരണം ചെയ്‌തു; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം