കോപ്പന്‍ഹേഗന്‍: യൂറോ കപ്പിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്കിന്റെ മധ്യനിര താരം ക്രിസ്‌റ്റ്യൻ എറിക്‌സണ്‍ അപകടനില തരണം ചെയ്‌തതായി റിപ്പോർട്. ഡെന്‍മാര്‍ക്ക് ടീം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ വിശദീകരണം നല്‍കിയത്.
യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് -ഫിന്‍ലന്‍ഡ് മൽസരത്തിനിടെയാണ് എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞ് വീണത്. തുടർന്ന് വിദഗ്‌ധ ചികിൽസക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ എമർജൻസിയെ തുടര്‍ന്ന് മൽസരം നിര്‍ത്തിവെക്കുകയും ചെയ്‌തിരുന്നു.
മൽസരം 40 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു.
അതിവേഗത്തില്‍ വൈദ്യ സഹായം എത്തിച്ചതുമൂലമാണ് എറിക്‌സണ് ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതെന്നാണ് റിപ്പോർട്ടുകൾ. കൃത്യ സമയത്ത് വൈദ്യ സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ മാച്ച് റഫറി ആന്റണി ടെയ്‌ലറെയും സഹതാരം സൈമണ്‍ കെയറെയും അഭിനന്ദിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
Most Read: ‘പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്, സത്യം മറച്ചുവെക്കാൻ ശ്രമിച്ചു’; പ്രിയങ്ക ഗാന്ധി