തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ 5.77 ലക്ഷം രൂപ കൂടി കണ്ടെത്തിയതായി പോലീസ്. കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് തുക കണ്ടെടുത്തത്. പണം കടം നല്‍കിയെന്ന പ്രതികളുടെ മൊഴി പ്രകാരം കടം നല്‍കിയവരെ കണ്ടെത്തി പൊലീസ് തുക പിടിച്ചെടുക്കുകയാണ് ചെയ്‌തത്.
അതേസമയം, കേസില്‍ ആറ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് ഈ മാസം 30ന് വിധി പറയും. ഒന്നാം പ്രതി മുഹമ്മദ് അലി, രണ്ടാം പ്രതി സുജീഷ്, നാലാം പ്രതി ദീപക്, പതിനൊന്നാം പ്രതി ഷുക്കൂര്‍, പതിനാലാം പ്രതി അബ്‌ദുറഹീം, ഇരുപതാം പ്രതി ദീപ്‌തി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്.
Read also: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന