കൊച്ചി: തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമാണെന്ന് സംവിധായിക ഐഷ സുൽത്താന. അറസ്‌റ്റ് പ്രതീക്ഷിച്ചു തന്നെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഉമ്മയുടെയും സഹോദരന്റെയും അക്കൗണ്ട് വിവരങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായി മടങ്ങിക്കൊള്ളാൻ പറഞ്ഞിട്ടും തന്റെ ഫോൺ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ലെന്നും ഐഷ സുൽത്താന കൊച്ചിയിൽ പറഞ്ഞു.
താൻ ദ്വീപിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നതു നുണക്കഥയാണെന്നും ഐഷ കൂട്ടിച്ചേർത്തു. ‘സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ എന്ന പരാമര്‍ശം നടത്തിയതിനെ തുടർന്ന് ഐഷക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ലക്ഷദ്വീപ് പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ലക്ഷദ്വീപിലെ കവരത്തിയിൽ പോലീസിന്റെ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം മടങ്ങുകയായിരുന്നു ഐഷ.
Read also: കുത്തിവെച്ചത് വ്യാജ വാക്‌സിൻ; തൃണമൂൽ എംപി മിമി ചക്രബർത്തി ആശുപത്രിയിൽ