തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സെക്രട്ടറി സ്‌ഥാനത്തേക്കു മടങ്ങിയെത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ആർഎസ്എസ്-ബിജെപി സംഘമാണു കൊലപാതകത്തിനു പിന്നിൽ. ഗൂഢാലോചനക്കു ശേഷമാണു കൊലപാതകം നടത്തിയത്. ഗൂഢാലോചനയിൽ പങ്കാളികളായവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി പറഞ്ഞു.
ആർഎസ്എസുകാർ സിപിഎമ്മുകാരെ കൊലപ്പെടുത്തുന്നത് അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ന് ശേഷം 20 സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 15 പേരെ കൊലപ്പെടുത്തിയത് ബിജെപിയും ആർഎസ്എസുമാണ്. കൊല നടത്തി സിപിഎമ്മിനെ അവസാനിപ്പിക്കാനാകില്ല. കൊലക്കു പകരം കൊല എന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ല. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Most Read: പഞ്ചാബിൽ കർഷകർ വാഹനം തടഞ്ഞതായി കങ്കണ; അറിയില്ലെന്ന് ടിക്കായത്ത്