തിരുവനന്തപുരം: സിപിഐഎം പാർട്ടി സമ്മേളനങ്ങള്‍ നടന്നുവരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണെന്നുള്ള പ്രതിപക്ഷ വാദത്തിനെതിരെ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പൊതുസ്‌ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല. കളക്‌ടര്‍മാരുടെ അനുവാദം വാങ്ങിയ ശേഷമാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു
സംസ്‌ഥാന സമ്മേളനം ആകുമ്പോഴേക്കും നിലവിലെ സ്‌ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ പല പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാൽ കോവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സിപിഐഎം പാര്‍ട്ടി സമ്മേളനം നടത്തുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനം.
‘ഒന്നും രണ്ടും തരംഗത്തേക്കാള്‍ അപകടകരമായ രീതിയില്‍ കോവിഡ് സമൂഹ വ്യാപനം ഉണ്ടാകുമെന്നു മനസിലാക്കിയാണ് കോണ്‍ഗ്രസും യുഡിഎഫും നേരത്തെ പ്രഖ്യാപിച്ച സമര പരിപാടികളെല്ലാം മാറ്റിവെച്ച് മാതൃക കാട്ടിയത്. സമരത്തേക്കാള്‍ പ്രധാനം ജനങ്ങളുടെ ആരോഗ്യമാണെന്നു മനസിലാക്കിയാണ് അത്തരമൊരു തീരുമാനം എടുത്തത്. എന്നാൽ സിപിഐഎം ജില്ലാ സമ്മേളനങ്ങളും തിരുവാതികളിയും തലസ്‌ഥാന ജില്ലയെ കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമാക്കി മാറ്റി’- വിഡി സതീശൻ പറഞ്ഞു.
Read also: ബിജെപിയുമായി യുഡിഎഫ് വോട്ട് കച്ചവടം നടത്തി, ലീഗ് നേതാവ് ഇടനിലക്കാരനായി; കെടി ജലീൽ