തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും മടങ്ങിയെത്തി. വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13ന് ആണ് കോടിയേരി സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് എ വിജയരാഘവന് താൽകാലിക ചുമതല നല്‍കുകയായിരുന്നു.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകന്‍ ബിനീഷ് കോടിയേരി അറസ്‌റ്റിലായതും ഇതിനൊരു കാരണമായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറി സ്‌ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂല ഘടകമാണ്.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്‌ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നിരുന്നു.
Most Read: വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി