കണ്ണൂർ: ജില്ലയിലെ വാണിജ്യ മേഖലയെയും വിവിധ തൊഴിലിടങ്ങളെയും കോവിഡ് മുക്‌ത സുരക്ഷിത മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി വാക്‌സിൻ എടുക്കാനും 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കും. 28 മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വരുമെന്ന് കളക്‌ടർ അറിയിച്ചു.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെ സാധാരണ രീതിയിൽ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്‌സിനും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റും വിവിധ മേഖലകളിൽ നിർബന്ധമാക്കുന്നതെന്ന് കളക്‌ടർ അറിയിച്ചു.
പൊതുഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്‌സി എന്നിവയിലെ തൊഴിലാളികൾ, കടകൾ, മറ്റു സ്‌ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കും രണ്ട് ഡോസ് വാക്‌സിനോ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കും. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് 15 ദിവസത്തിലൊരിക്കൽ ആർടിപിസിആർ ടെസ്‌റ്റിലെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. പൊതു ജനങ്ങൾ ഏറെ സമ്പർക്കം പുലർത്തുന്ന ഇടങ്ങൾ കോവിഡ് വ്യാപനം ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് നടപടിയെന്ന് കളക്‌ടർ പറഞ്ഞു.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇഡി പരിശോധന ആരംഭിച്ചു