കോഴിക്കോട്: നാദാപുരത്ത് കോളേജ് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനോടുക്കാൻ ശ്രമിച്ചു. പേരോട് സ്വദേശിനിയായ നഹീമാക്കാണ് (20) വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
റഹ്‌നാസ് എന്ന യുവാവാണ് ആക്രമം നടത്തിയത്. നാദാപുരം എംഇടി കോളേജിലെ ബികോം വിദ്യാർഥിയാണ് നഹീമ. കോളേജ് വിട്ട് വരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി യുവാവ് ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഉണ്ടായ വാക്കേറ്റം ഒടുവിൽ ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും തമ്മിൽ മൽപ്പിടിത്തവും കയ്യാങ്കളിയും ഉണ്ടായി.
തുടർന്ന് വലിയ കൊടുവാൾ ഉപയോഗിച്ച് യുവാവ് പെൺകുട്ടിയെ വെട്ടുകയായിരുന്നു. പിന്നാലെ യുവാവ് തന്റെ ഇടത് കൈയുടെ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചു. രണ്ടുപേരും പ്ളസ് ടു മുതൽ പഠിച്ചവരാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Most Read: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി ഇഡി കോടതിയിൽ അപേക്ഷ നൽകി