കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ച ക്രമക്കേട് വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. വിഷയത്തില്‍ കോണ്‍ഗ്രസ് സമര പ്രഖ്യാപനം ഇന്നുണ്ടാകും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ സമരപ്രഖ്യാപനം നടത്തും. വൈകിട്ട് 3 മണിക്കാണ് പ്രതിഷേധ സംഗമം.
കെട്ടിട നിർമാണ തകരാറിന് കാരണക്കാരായ മന്ത്രിമാർ ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കെഎസ്ആർടിസി കെട്ടിട സമുച്ചയ വിഷയത്തില്‍ തുടർസമരങ്ങള്‍ക്കും കോണ്‍ഗ്രസ് ആലോചനയുണ്ട്.
ചെന്നൈ ഐഐടി നടത്തിയ പരിശോധനയിലാണ് സമുച്ചയത്തിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയിക്കുന്നത്. കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും അടിയന്തരമായി ബലപ്പെടുത്തണമെന്നും ബസ് സ്‌റ്റാൻഡ് താൽക്കലികമായി ഇവിടെ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിക്കുന്നത്. 76 കോടി രൂപ ചിലവിൽ കെടിഡിസിയാണ് സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്‌ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, സമുച്ചയം പൂർത്തിയായതിന് പിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്.
Most Read: ഇന്നലെ വെയിൽ തെളിഞ്ഞു; ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ച് കർഷകർ