കുടുംബശ്രീയുടെ വിഭവങ്ങൾ ഇനി ഓൺലൈൻ വഴി വീട്ടുപടിക്കലിൽ; ‘അന്നശ്രീ’ പദ്ധതിക്ക് തുടക്കം

By Trainee Reporter, Malabar News
kannur kudumbasree project
Ajwa Travels

കണ്ണൂർ: കുടുംബശ്രീയുടെ നാടൻ വിഭവങ്ങൾ ഇനി ഒറ്റ ക്ളിക്കിളുടെ നിങ്ങളുടെ വീട്ടുപടിക്കളിൽ എത്തും. ജില്ലയിലെ ജനകീയ ഹോട്ടലുകളും കഫേകളെയും ഉൾപ്പെടുത്തി ‘അന്നശ്രീ’ മൊബൈൽ ആപ്പിലൂടെയാണ് വിഭവങ്ങൾ വീട്ടിൽ എത്തുക. പദ്ധതിയുടെ ജില്ലാതല ഉൽഘാടനം പ്രസിഡണ്ട് പിപി ദിവ്യ നിർവഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഓൺലൈൻ ആപ് കുടുംബശ്രീ ജില്ലാ മിഷൻ ഒരുക്കുന്നത്.

ആദ്യഘട്ടത്തിൽ മുനിസിപ്പൽ പരിധിയിൽ ആണ് വിതരണം ഉണ്ടാവുക. താവക്കര കഫേശ്രീയിലെ വിഭവങ്ങളാണ് ആപ്പിലൂടെ ലഭിക്കുക. വരും ദിവസങ്ങളിൽ എല്ലാ കുടുംബശ്രീ ഹോട്ടലുകളെയും ചേർത്ത് ജില്ലയിലുടനീളം പദ്ധതി വ്യാപിപ്പിക്കും. കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാരെ ഉൾപ്പെടുത്തി ഹോം കിച്ചൺ എന്ന സംവിധാനവും ആപ്ളിക്കേഷനിൽ ലഭ്യമാണ്. ഭക്ഷണത്തിന് പുറമെ പച്ചക്കറി, പാൽ, മുട്ട, മൽസ്യം, മാംസം എന്നിവയും ആപ് വഴി ലഭിക്കും. ഇതിനായി ഗ്രോസറി എന്ന വിഭാഗവും ആപ്പിൽ ഉണ്ട്.

പേജിൽ അതത് ദിവസത്തെ സ്‌പെഷ്യൽ വിഭവങ്ങളും വിലയും ഉണ്ടാവും. റെസ്‌റ്റോറന്റ്, പേജിൽ ഹോം കിച്ചൺ, ക്‌ളൗഡ്‌ കിച്ചൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉണ്ട്. വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പാചകം ചെയ്യുന്ന വിഭവങ്ങൾ ഒരു സ്‌ഥലത്ത്‌ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ‘ക്‌ളൗഡ്‌ കിച്ചൺ പദ്ധതി. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ‘ഷെഡ്യൂൾ ഓർഡർ’ എന്ന സംവിധാനവും ഉണ്ട്. കുടുംബശ്രീ പ്രവർത്തകർ തന്നെയാണ് വിഭവങ്ങൾ വീട്ടിൽ എത്തിക്കുക.

ആപ്ളിക്കേഷൻ പ്ളേ സ്‌റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സെക്രട്ടറി വി ചന്ദ്രൻ, കുടുംബശ്രീ അസിസ്‌റ്റന്റ്‌ പ്രോഗ്രാം കോ-ഓഡിനേറ്റർ എവി പ്രദീപൻ, ഐഫ്രം ഫാക്കൽറ്റി ആർ റിജേഷ് എന്നിവർ പങ്കെടുത്തു.

Read Also: സിക: സംസ്‌ഥാനത്ത് ചികിൽസയിൽ 8 പേർ; നിയന്ത്രണ വിധേയമാകാൻ 2 മാസം വേണ്ടിവരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE