തിരുവനന്തപുരം : കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. കൂടാതെ മഴക്കാലം ആണെങ്കിലും തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
തുരങ്കത്തിന്റെ സുരക്ഷാ പരിശോധന ഫലം ഉടൻ തന്നെ ലഭിക്കും. ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ കുതിരാൻ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ പശ്‌ചാത്തലത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്‌തിരുന്നു.
അതേസമയം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് വ്യക്‌തമാക്കി സ്‌ഥലം എംഎൽഎ കൂടിയായ കെ രാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തുരങ്കത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകുകയും ചെയ്‌തു. മന്ത്രിമാരായ കെ രാധാക്യഷ്‌ണന്‍, കെ രാജന്‍, പിഎ മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവര്‍ ഇന്ന് നടന്ന അവലോകനയോഗത്തില്‍ പങ്കെടുത്തു.
Read also : ഭാരതപ്പുഴയുടെ നീരൊഴുക്ക് വീണ്ടും കൂടി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ