കുവൈറ്റ്: പൊതു സ്‌ഥലങ്ങളിലെ എക്‌സിബിഷൻ ഉൾപ്പടെയുള്ള വാണിജ്യ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ ഞായറാഴ്‌ച മുതൽ അനുമതി നൽകി കുവൈറ്റ്. എന്നാൽ പ്രദർശനങ്ങൾക്ക് പെർമിറ്റ് നിർബന്ധമാണെന്നും അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് കർശന ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം തന്നെ രാജ്യത്ത് നിലവിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ തൊഴിൽ മേഖലയിൽ ജീവനക്കാർക്ക് ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. മിക്ക സ്‌ഥാപനങ്ങളിലും നിലവിൽ ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്ത സ്‌ഥിതിയാണ്. വിസ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിദേശത്ത് നിന്നും ആളുകളെ എത്തിക്കുന്നതിനും നിലവിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
2020 മാർച്ചിന് ശേഷം കുവൈറ്റിൽ നിന്ന് 2 ലക്ഷത്തോളം വിദേശികൾ വിട്ടുപോയി. കൂടാതെ ഈ വർഷം ആദ്യപാദം മാത്രം 67,800 വിദേശികൾ കുവൈറ്റ് വിട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പകരം ആളുകൾ എത്താത്തതാണ് നിലവിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകാൻ കാരണം.
Read also: കാണാതായ മക്കളെ കണ്ടെത്താന്‍ കൈക്കൂലി വാങ്ങി; ഇടപെട്ട് ഹൈക്കോടതി