ലക്‌നൗ: ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസിന്റെ കസ്‌റ്റഡി അപേക്ഷ പരിഗണിച്ചായിരുന്നു കോടതി നടപടി. വിശദമായി ചോദ്യംചെയ്യാനും തെളിവ് ശേഖരിക്കാനും കസ്‌റ്റഡി അനിവാര്യമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.
ആശിഷ് മിശ്രയെ കസ്‌റ്റഡിയിൽ പീഡിപ്പിക്കാനുള്ള ശ്രമമെന്ന വാദം കോടതി തള്ളി. ആശിഷ് മിശ്രയെ ഒരാഴ്‌ചയെങ്കിലും കസ്‌റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ആശിഷ് മിശ്രയെ കോടതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് സുരക്ഷ ശക്‌തമാക്കിയിരുന്നു. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ കൂടിയായ ആശിഷിനെ യുപി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
Read Also: ഉത്ര വധക്കേസ്; കോടതിവിധിയിൽ ഏറെ സന്തോഷമെന്ന് എസ്‌പി