ന്യൂഡെല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും തേജസ്വി യാദവിന്റെ പിതാവുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്‌ഥയിലാണെന്ന് രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍മാര്‍ പറഞ്ഞു.
‘ലാലു പ്രസാദ് യാദവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും വഷളാകും. പ്രവചിക്കാന്‍ പ്രയാസമാണ്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്’, ലാലുവിനെ ചികിൽസിക്കുന്ന ഡോക്‌ടര്‍ ഉമേഷ് പ്രസാദ് പറഞ്ഞു. ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ റെയില്‍വേ മന്ത്രി ആയിരുന്ന ലാലു പ്രസാദ് കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 2017ലാണ് അറസ്‌റ്റിലായത്. തടവില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2018ല്‍ റാഞ്ചിയിലെ റിംസിലേക്ക് മാറ്റുകയായിരുന്നു.
Read also: ആളിക്കത്തി കർഷക സമരം; ഡെൽഹി-ജയ്‌പൂർ ദേശീയപാത തടയാൻ ആഹ്വാനം