ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസിലെ വാദം സുപ്രീം കോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തവണയും കേസ് മാറ്റി വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് അവസാന കേസായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചുവെങ്കിലും കേസ് മാറ്റിവെക്കണമെന്ന ആവശ്യമാണ് സിബിഐ സുപ്രീംകോടതിക്ക് മുന്നില്‍ വെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റ വിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സിബിഐ നല്‍കിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കാൻ ഇരുന്നത്. ശക്‌തമായ വാദവുമായി വന്നാല്‍ മാത്രമേ ഹരജി നിലനില്‍ക്കൂവെന്ന് ജസ്‌റ്റിസ് യുയു ലളിത് നേരത്തെ തന്നെ സിബിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Read also: ലാവ്‌ലിൻ കേസ്; സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം