ലാവ്‌ലിൻ കേസ്; ഏപ്രിൽ ആറിന് സുപ്രീം കോടതി പരിഗണിക്കും

By Syndicated , Malabar News
Indian Supreme Court
Ajwa Travels

ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസിലെ വാദം സുപ്രീം കോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തവണയും കേസ് മാറ്റി വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് അവസാന കേസായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചുവെങ്കിലും കേസ് മാറ്റിവെക്കണമെന്ന ആവശ്യമാണ് സിബിഐ സുപ്രീംകോടതിക്ക് മുന്നില്‍ വെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റ വിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ സിബിഐ നല്‍കിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കാൻ ഇരുന്നത്. ശക്‌തമായ വാദവുമായി വന്നാല്‍ മാത്രമേ ഹരജി നിലനില്‍ക്കൂവെന്ന് ജസ്‌റ്റിസ് യുയു ലളിത് നേരത്തെ തന്നെ സിബിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Read also: ലാവ്‌ലിൻ കേസ്; സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE