ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹക്കുറ്റം ആണെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുന്‍ പ്രതിരോധ മന്ത്രികൂടിയായ എകെ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സൈന്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടവരെയെല്ലാം ശിക്ഷിക്കണം. അവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല,’ ആന്റണി പറഞ്ഞു. ബാലാക്കോട്ട് ആക്രമണത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസുമായും ഭരണകക്ഷി അംഗങ്ങളുമായുമുള്ള അര്‍ണബിന്റെ അടുപ്പത്തെ സൂചിപ്പിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെയുള്ളവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും പുറത്ത് പോവുന്നത് ജാഗ്രത പാലിക്കേണ്ട വിഷയം തന്നെയാണ്.
Read also: ശശികലക്ക് ദേഹാസ്വാസ്‌ഥ്യം; പരപ്പന ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി