ബെംഗളൂര് : പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി ശശികലക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ജയിലില്‍ വച്ച് നേരത്തെ തന്നെ ശ്വാസതടസം അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് ശശികല നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്നാണ് ദേഹാസ്വാസ്‌ഥ്യം ഉണ്ടായത്. എന്നാല്‍ ആരോഗ്യനില തൃപ്‌തികരമാണെന്ന് പുറത്തുവരുന്ന റിപ്പോർടുകൾ വ്യക്‌തമാക്കുന്നുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ശശികല ഈ മാസം 27ആം തീയതി ജയില്‍ മോചിതയാകുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട് ശശികല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ നാല് വര്‍ഷം തടവും, പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് സുപ്രീംകോടതി വിധിച്ചത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകാറായ ശശികല പിഴയായി 10 കോടി രൂപ ബെംഗളൂര് സ്‌പെഷ്യൽ കോടതിയില്‍ അടച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ശശികല ജയില്‍ മോചിതയാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ ശശികലയുടെ തിരിച്ചു വരവ് തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുമെന്ന കാര്യം വ്യക്‌തമാണ്.
Read also : ദീര്‍ഘാവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കാന്‍ ചീഫ് ഓഫീസ് അനുമതി നിര്‍ബന്ധം; ബിജു പ്രഭാകര്‍