ചെന്നൈ: ജയലളിതയുടെ തോഴി വികെ ശശികലയുടെ 100 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി.
ചെന്നൈയ്‌ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കർ ഭൂമിയും ബംഗ്ളാവുമാണ് കണ്ടുകെട്ടിയത്. 2017ൽ ഈ ബംഗ്ളാവിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് നടപടി.
ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ മൂന്ന് തവണയായി ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. കൂടാതെ 300 കോടി വിലമതിക്കുന്ന 67 സ്‌ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.
Most Read: മാനസ കൊലപാതകം; ഒരാൾ കൂടി പിടിയിൽ