തിരുവനന്തപുരം: കേരളത്തിലെ പുതിയ രാഷ്‌ട്രീയ നേതൃത്വം ബിജെപിയുടേതാവും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാജ്‌നാഥ് സിംഗ് വര്‍ക്കലയിൽ നടന്ന റോഡ് ഷോയിലും പങ്കെടുത്തു.
എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ കേസെടുത്തത് നിര്‍ഭാഗ്യകരമാണെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന രാഷ്‌ട്രീയ വിവാദങ്ങളില്‍ നിലപാട് വ്യക്‌തമാക്കിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ജനങ്ങളുടെ ആവശ്യം മനസിലാക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ലെന്ന് പറഞ്ഞു. ഇരുമുന്നണികളും തെറ്റായ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. കേരളത്തില്‍ തീവ്രവാദ കേസുകള്‍ വര്‍ധിച്ചു വരുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
വര്‍ക്കലയിലാണ് രാജ്‌നാഥ് സിംഗിന്റെ കേരളത്തിലെ ആദ്യ റോഡ് ഷോ നടന്നത്. തുടര്‍ന്ന് ശിവഗിരി മഠത്തിലും രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തി. കോട്ടയം, ത്യശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും കേന്ദ്രമന്ത്രി പങ്കെടുക്കും.
Read Also: പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി