പാലക്കാട്: പുതുപ്പരിയാരത്ത് ഉപയോഗശൂന്യമായ കിണറ്റിൽ പുലിയും മൂന്ന് കാട്ടുപന്നികളും വീണു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയാണ് പുലിയേയും പന്നികളെയും കരക്ക് കയറ്റിയത്.
മേപ്പാടി ആദിവാസിവാസി കോളനിക്ക് സമീപത്തെ സുരേന്ദ്രൻ എന്നയാളുടെ കിണറ്റിലാണ് പുലിയും കാട്ടുപന്നികകളും അകപ്പെട്ട്ത്. രാവിലെ വിറകെടുക്കാൻ പോയ ആദിവാസികളാണ് ആദ്യം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥരെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
കോണി ഉപയോഗിച്ച് പുലിയെ കെണിയിൽ പെടുത്താനായിരുന്നു ശ്രമം. എന്നാൽ കോണിയിലൂടെ അള്ളിപ്പിടിച്ച് കയറിയ പുലി കാട്ടിലേക്ക് ഇറങ്ങി ഓടി. പന്നികളെയും പിടികൂടിയെങ്കിലും ഒരു പന്നി ചത്തു.
തീറ്റ തേടി കാടിറങ്ങിയ പുലി പന്നിക്കൂട്ടത്തെ തുരത്തുന്നതിനിടെ കിണറ്റിൽ വീണതാവാമെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ അറിയിച്ചു. വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Most Read: അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിജയ് ബാബു; ശബ്‌ദരേഖ പുറത്ത്