തിരുവനന്തപുരം: ഏത് കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ചാലും ലൈസൻസും പെർമിറ്റും റദ്ദാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംസ്‌ഥാനത്ത് വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി വ്യക്‌തമാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ വാഹനീയത്തിന്റെ ഉൽഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്‌ഥാനത്ത് നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമാണ് പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുന്നത്. എന്നാൽ ഇനിമുതൽ വാഹനം ഉപയോഗിച്ചുള്ള മറ്റേത് കുറ്റകൃത്യം കണ്ടെത്തിയാലും വാഹനത്തിന്റെ പെര്‍മിറ്റും കുറ്റം ചെയ്‌ത വ്യക്‌തിയുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കും. കൂടാതെ സംസ്‌ഥാനത്ത് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന് പകരം എലഗെന്റ് കാര്‍ഡുകള്‍ മെയ് മാസം മുതല്‍ വിതരണം ചെയ്‌ത് തുടങ്ങുമെന്നും മന്ത്രി വ്യക്‌തമാക്കി.
Read also: ഹിന്ദി സംസാരിക്കാത്തവർ വിദേശികൾ, രാജ്യം വിടണം; വിവാദ പ്രസ്‌താവനയുമായി മന്ത്രി