തിരുവനന്തപുരം : മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണപരിശോധന ഇന്നും തുടരും. രണ്ട് പേരുടെ നുണ പരിശോധനയാണ് ഇന്ന് നടക്കുക. ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്ന വിഷ്‌ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരെ ആയിരിക്കും ഇന്ന് പരിശോധിക്കുക. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് കലാഭവന്‍ സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതും സിബിഐ അന്വേഷണത്തില്‍ ഉള്‍ക്കൊള്ളിക്കും.
മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനം എന്താണെന്നായിരിക്കും സിബിഐ അന്വേഷിക്കുക. വിഷ്‌ണു സോമസുന്ദരത്തെ കേസുമായി ബന്ധപ്പെടുത്താന്‍ കാരണം സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധമാണ്. ബാലഭാസ്‌ക്കറിനെ ഏതെങ്കിലും രീതിയില്‍ മാനേജര്‍മാര്‍ പണമിടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും സിബിഐ പരിശോധന നടത്തും. ബാലഭാസ്‌ക്കറിന്റെ പണമിടപാടുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ പരിശോധനകള്‍ നടന്നിരുന്നു. കൂടുതല്‍ സൂചനകള്‍ നൽകാന്‍ ഇപ്പോഴത്തെ നുണപരിശോധനാ സഹായിക്കുമെന്നാണ് സിബിഐ വെളിപ്പെടുത്തുന്നത്. ഇന്നലെ നടന്ന നുണപരിശോധനയില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുന്‍, മറ്റൊരു മാനേജര്‍ പ്രകാശ് തമ്പി എന്നിവരെ പരിശോധന നടത്തി.
Read also : പാര്‍ലമെന്റ് വെബ്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്‌തു; രാജ്യത്തിന് പുറത്ത് ലഭ്യമാകുന്നില്ല