ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരി ഡിഎംകെ. 1381 പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1100 സീറ്റും സ്വന്തമാക്കിയാണ് ഭരണ കക്ഷിയായ ഡിഎംകെ സഖ്യം വന്‍ വിജയം നേടിയത്. ഏതാണ്ട് 70 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഭരണ കക്ഷിയുടെ വന്‍ വിജയം പ്രഖ്യാപിക്കപ്പെട്ടത്.
140 ഓളം ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. മുഖ്യമന്ത്രി സ്‌റ്റാലിന്റെ ഭരണ മികവിന് വോട്ട് തേടിയാണ് ഡിഎംകെ സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണം വിജയം കണ്ടെന്ന് വ്യക്‌തമാക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന്റെ ആറു മാസത്തെ ഭരണ നേട്ടമാണ് വലിയ വിജയത്തിന് പിന്നിലെന്ന് വോട്ടര്‍മാക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി സ്‌റ്റാലിന്‍ പ്രതികരിച്ചു.
ജില്ലാ പഞ്ചായത്തുകളില്‍ നിന്നും ഡിഎംകെ സഖ്യത്തിന്റെ വന്‍ വിജയം തന്നെയാണ് പുറത്തുവരുന്നത്. ഒക്‌ടോബർ ആറിനും ഒന്‍പതിനുമായി രണ്ടു ഘട്ടങ്ങളിലായാണ് തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടന്നത്. ഒന്‍പത് ജില്ലകളിലായി 74 തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം പ്രതിപക്ഷമായ എഐഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ നേരിടേണ്ടി വന്നതെന്നാണ് ആദ്യ ഫല സൂചന നല്‍കുന്നത്.
Kerala News: വിധിയിൽ തൃപ്‌തരല്ല; അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ