തിരുവനന്തപുരം: ഇത്തവണ പോളിംഗ് ബൂത്തുകളിൽ നിയോഗിക്കുക 5 ഉദ്യോഗസ്‌ഥരെ മാത്രം. പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, അസിസ്‌റ്റന്റ് ഓഫീസർ എന്നിങ്ങനെ 5 ഉദ്യോഗസ്‌ഥരാണ് ബൂത്തുകളിൽ ഉണ്ടാകുക. ഒരു പോളിംഗ് ബൂത്തിന്റെ മുഴുവൻ ചുമതല വഹിക്കുന്ന ഇൻചാർജ് ഓഫീസറാണ് പ്രിസൈഡിങ് ഓഫീസർ.
പോളിംഗ് ഓഫീസർമാരിൽ ആദ്യത്തെയാൾ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. രണ്ടാമത്തെ പോളിംഗ് ഓഫീസർ വോട്ടർമാരുടെ അറ്റൻഡൻസ് രജിസ്‌റ്ററിൽ മാർക്ക് ചെയ്യുകയും വോട്ടേഴ്‌സ് സ്ളിപ്പ് നൽകുകയും ചെയ്യും. വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്നതും ഈ ഉദ്യോഗസ്‌ഥനാണ്. മൂന്നാമത്തെ പോളിംഗ് ഓഫീസർ വോട്ടറുടെ വിരലിലെ മഷി പരിശോധിച്ചശേഷം വോട്ടറിൽ നിന്നും സ്ളിപ്പ് വാങ്ങി വോട്ട് ചെയ്യാൻ വോട്ടുയന്ത്രം ആക്‌ടിവേറ്റ് ചെയ്‌തു നൽകും.
കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ വോട്ട് ചെയ്യുന്നതിന് മുൻപും വോട്ട് ചെയ്‌ത് പുറത്തിറങ്ങുമ്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണം. പോളിംഗ് ബൂത്തിനകത്തേക്ക് കയറുന്ന വോട്ടർമാരുടെ കൈകൾ ആരോഗ്യപ്രവർത്തകർ സാനിറ്റൈസ് ചെയ്യും.
Read also: പ്രതീക്ഷയോടെ എൻഡിഎ; ഇത്തവണ അൽഭുതകരമായ മുന്നേറ്റമുണ്ടാകുമെന്ന് സുരേന്ദ്രൻ