ചണ്ഡിഗഡ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച് മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. നിയന്ത്രണങ്ങൾ ഒരാഴ്‌ച വരെ നീളുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിൽ അറിയിച്ചു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ബാങ്ക്, അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചരക്ക് ഗതാഗതവും അനുവദിച്ചിട്ടുണ്ട്.
ബസുകള്‍, മെട്രോ എന്നിവ 50 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താം. ടാക്‌സി കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം. ട്രെയിന്‍ സര്‍വീസിനും തടസമില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം തിയേറ്ററുകൾ, മാളുകള്‍, ഷോപ്പിംഗ് കോംപ്ളക്‌സ്, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ളക്‌സ്, നീന്തല്‍ക്കുളം, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം തുടങ്ങിയവ അടച്ചിടും.
സംസ്‌ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. സംസ്‌ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്‌തത്. 13,322 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്‌ഥിരീകരിച്ചത്.
Read Also: തടവറയിൽ നിന്ന് മൽസരിച്ചു; ബിജെപിക്കെതിരെ മിന്നും വിജയം സ്വന്തമാക്കി അഖില്‍ ഗൊഗോയി